NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കെതിരെ തിരൂരങ്ങാടിയിൽ എം.എൽ.എ ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നടത്തി

തിരൂരങ്ങാടി : മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.  ജില്ല കമ്മിറ്റി അംഗം ഫത്താഹ് മാസ്റ്റർ  മാർച്ച് ഉത്ഘാടനം ചെയ്തു.  കാലങ്ങളായി വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ജില്ലയോട് പുറംതിരിഞ്ഞ് നിൽക്കുന്ന നയങ്ങളാണ് ഇരുമുന്നണികളും അനുവർത്തിച്ച് പോരുന്നതെന്ന് അദ്ദേഹം കുറ്റപെടുത്തി. മുപ്പതിനായിരത്തിൽപരം വിദ്യാർത്ഥികൾ ഹയർ സെക്കന്റെറി പഠനത്തിന് സീറ്റ് ലഭിക്കാതെ നിൽക്കുമ്പോൾ ജില്ലയിലെ ജനപ്രതിനിധികൾ നിശബ്ദമായിരിക്കുന്ന സാഹ്ചര്യത്തിലാണ് ജില്ലയിലെ മുഴുവൻ എം എൽ എമാരുടെ ഓഫീസിലേക്കും എസ്.ഡി.പി.ഐ മാർച്ച് നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നം, വെറും 65% വരുന്ന മുസ്ലീംങ്ങളുടെ മാത്രം വിഷയമല്ല, ബാക്കി വരുന്ന മുപ്പത്തി അഞ്ച് ശതമാനം വരുന്ന ഇതര വിഭാഗത്തിന്റെയും കൂടി പ്രശ്നമാണന്നും മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം നൽകണമെന്നും 21 വർഷം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മുസ്ലിം ലീഗിന് ഈ അവഗണനയുടെ പാപഭാരത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ലന്നും  മുഖ്യപ്രഭാഷണം നടത്തിയ ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

എം.എൽ.എ ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. പിന്നീട് മണ്ഡലം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. മാർച്ചിൽ മണ്ഡലം പ്രസിഡന്റെ ജാഫർ തിരൂരങ്ങാടി,  സിക്രട്ടറി ഉസ്മാൻ ഹാജി, അക്ബർ പരപ്പനങ്ങാടി സംസാരിച്ചു. ഹബീബ് തിരൂരങ്ങാടി, മുഹമദലി, കെ. സിദ്ധീഖ് നേതൃത്വം നൽകി.
മാർച്ചിനെതിരെ പോലീസ് കേസും അറസ്റ്റും ;
പോലീസ് നടപടി ദുരൂഹമെന്ന് എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തിയ മാർച്ചിന്റെ തുടക്കത്തിൽ തന്നെ പകപോക്കുന്ന തരത്തിലുള്ള നടപടികളാണ് തിരൂരങ്ങാടി പോലീസ് നടത്തിയതെന്നും, അതിന്റെ ഭാഗമായാണ് അറസ്റ്റും, കേസുമെന്നും എസ്.ഡി.പി ഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രതിഷേധ സമരങ്ങളടക്കം വലിയ ഭീകരസംഭവമാക്കി ചിത്രീകരിച്ച് ജില്ലയിൽ ഉടനീളം കേസുകൾ എടുക്കാൻ ഉത്തരവ് ഇറക്കുന്ന ജില്ലാ പോലീസ് മേധാവിയുടെ നടപടിയും ദുരൂഹത ഉണർത്തുന്നതും വ്യാപകമായ കേസുകൾ എടുത്ത് നിസ്സാര വകുപ്പെന്ന് വരുത്തി ശിക്ഷ പിഴകൾ ചുമത്തുന്നതും സംശയം ജനിപ്പിക്കുന്നതാണെന്നും എസ്.ഡി.പി.ഐ മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട്,  ഉസ്മാൻ ഹാജി എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed