രണ്ടായിരം രൂപയുടെ നോട്ടു പിന്‍വലിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഒരുങ്ങുന്നു. ഇനി കൂടൂതല്‍ നോട്ടുകള്‍ അച്ചടിക്കേണ്ടെന്ന് റിസര്‍വ്വ് ബാങ്ക് തിരുമാനിച്ചു. എന്നാല്‍ നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നത് മറ്റു തടസങ്ങള്‍ ഇല്ലന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ സെപ്തംബര്‍ 30 വരെ ഉപയോഗിക്കുകയോ, ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കുകയോ മാറ്റി വാങ്ങിക്കുകയോ ചെയ്യാമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.ഒരു ബ്രാഞ്ചില്‍ നിന്നും പരമാവധി മാറ്റിയെടുക്കാവുന്നത് ഇരുപതിനായിരം രൂപവരെ മാത്രമായിരിക്കും നോട്ടിന്‍റെ വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് റിസര്‍ബാങ്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മാര്‍ച്ച് 31 ന് ശേഷം മൊത്തം കറന്‍സിയുടെ 10.38 ശതമാനം മാത്രമേ രണ്ടായിരത്തിന്റേതായുള്ളു. അത് കൊണ്ട് നോട്ടുകള്‍ പിന്‍വലിക്കുന്നത് ജനങ്ങളെ ബാധിക്കുന്ന തരത്തിലാകില്ലന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.