തിരൂരങ്ങാടിയിൽ കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടിമരിച്ചു.


തിരൂരങ്ങാടി; കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടിമരിച്ചു.
വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറമാൻ – സമീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ ഉമ്മ സമീറ പാലുമായി വന്നപ്പോൾ കുട്ടിയുടെ കയ്യിൽ കൊതുകുനാശിനിയുടെ ഒഴിവാക്കിയ കുപ്പി കണ്ടു.
മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങിയ കുട്ടി ഒഴിവാക്കാനായി വെച്ചിരുന്ന കുപ്പിയെടുത്ത് വായിൽ വെച്ചിരുന്നുവത്രെ.
ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും അപസ്മാരവും അനുഭവപ്പെട്ടു.
തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മൂന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ കരുമ്പില്‍ ജുമാമസ്ജിദില്‍ കബറടക്കി.
സഹോദരങ്ങൾ: അസാൻ, ഷാഹിദ്, ആയിശ സിയ.