1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി


തിരൂരങ്ങാടി: കഞ്ചാവ് കടത്ത് കേസിൽ ഇതര സംസ്ഥാനക്കാരൻ ചെമ്മാട് പിടിയിലായി. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സിൽ നിന്നാണ് 1.140 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് (40) എന്നയാളാളെ പിടികൂടിയത്. കഞ്ചാവ് വിൽപനക്കിടെയാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും, ഇപ്പോൾ പിടിലായപ്രതി രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കെന്ന് പറഞ്ഞ് സ്ഥിരമായി കഞ്ചാവ് കടത്തുന്ന ആളാണെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം തുടങ്ങിയവരും പങ്കെടുത്തു.