ഓട്ടോഡ്രൈവറെ ട്രിപ്പ് വിളിച്ച് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ
1 min read

തിരൂർ: വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
ഡ്രൈവർ കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്.
സംഭവത്തിൽ തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖിനെ (28) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്‌ച അർധരാത്രിയാണ് സംഭവം. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകവെ, വെട്ടം ചീർപ്പിലെത്തിയപ്പോൾ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഉണ്ണികൃഷ്‌ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂരിലെ ബാറിൽനിന്ന് മദ്യപിച്ചാണ് അബ്ദുൽ ഷഫീഖ് ഓട്ടോയിൽ കയറിയത്. വെട്ടേറ്റ ഉണ്ണികൃഷ്ണൻ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.
സംഭവത്തിനുശേഷം വെട്ടം വി.ആർ. സി ആശുപത്രിയിൽ എത്തിയ ഷഫീഖിനെ തിരൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരു ന്നു.