മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഉമ്മ വഴക്ക് പറഞ്ഞു; പിണങ്ങി മുറിയിലേക്ക് കയറിപ്പോയി ഏഴാം ക്ലാസ്സുകാരി തൂങ്ങിമരിച്ച നിലയില്‍..!
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ഫാത്തിമയെ വഴക്ക് പറയുകയും ഫോൺ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇതിൽ പിണങ്ങിയ പെൺകുട്ടി മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിക്കുള്ളിലെ ഹൂക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: റസിയ. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ.
സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പർ: 1056)
മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
