ചെമ്മാട് വഴി ഹെവി ടോറസ് ടിപ്പര്‍ ലോറികള്‍ നിരോധിക്കുന്നു.
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ് ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു.
ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ് ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി.
ഇനിമുതൽ ഹെവി ടോറസ് ടിപ്പർലോറികൾ ചേളാരി, ചെട്ടിപ്പടി വഴിയാണ് പോകേണ്ടത്.
ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. നിര്‍ണയിക്കപ്പെട്ട സ്റ്റോപ്പുകളില്ലാതെ ബസ്സുകള്‍ നിര്‍ത്തരുത്. പോലീസ് സ്റ്റേഷന് പരിസരത്തും താലൂക്ക് ആശുപത്രി കാന്റീനിനു സമീപവും ബസ് സ്റ്റോപ്പുകള്‍ അടുത്ത ദിവസം സ്ഥാപിക്കും.
താലൂക്ക് ആശുപത്രി മോര്‍ച്ചറിക്ക് സമീപം ബസ്സ്റ്റോപ്പ് സൂചന ബോര്‍ഡ് സ്ഥാപിക്കും. പരപ്പനങ്ങാടി ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ക്ക് ഖദീജ ഫാബ്രിക്സിനു എതിര്‍വശം ബസ്സില്‍ ആളുകളെ ഇറക്കാം. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകിരക്കും.
ചെയര്മാന് കെ,പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജോ ആര്.ടി.ഒ. എം.വി. അബ്ദുൽ സുബൈര്‍, സബ് ഇന്‍സ്പെക്ടര്‍ റഫീഖ് സംസാരിച്ചു. സി.പി. സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, വഹീദ ചെമ്പ പങ്കെടുത്തു. യോഗത്തിനു ശേഷം സ്റ്റോപ്പ് സ്ഥലങ്ങള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നിര്‍ണയിച്ചു നല്കി.
