ഹെൽത്ത് ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തി യെന്ന കേസ് : യുവാവ് അറസ്റ്റിൽ


പരപ്പനങ്ങാടി : നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചന്റെ പുരക്കൽ റഊഫ് (27) നെയാണ് പരപ്പനങ്ങാടിപോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മരണസർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറുടെ നേതൃത്വത്തിൽ 8 ഓളം ആളുകൾ സംഘടിച്ചെത്തി ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയിൽ കയറി അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസ്സെടുത്തിരുന്നത്. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം, അഡി.എസ്.ഐ. രാധാകൃഷ്ണൻ, പോലീസുകാരായ ഫൈസൽ, സഹദേവൻ, ആൽബിൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. മറ്റുള്ള പ്രതികളെ പോലീസ് അന്വേഷിച്ചു വരികയാണെന്നും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് അറിയിച്ചു.