പരപ്പനങ്ങാടിയിൽ കടകൾ അക്രമിച്ച സംഭവം: പ്രതി മാനസിക രോഗിയെന്ന് പോലീസ്


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ
കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകർത്ത സംഭവത്തിന് പിന്നിൽ മാനസികനില തെറ്റിയ മദ്ധ്യവയസ്കനെന്ന് പോലീസ്.
ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.
വ്യാഴാഴ്ച രാവിലെയാണ് പരപ്പനങ്ങാടിയിലെ കനറാ ബേങ്കിൻ്റെ എ.ടി.എം കൗണ്ടറും, മൂന്ന് കച്ചവട സ്ഥാപനങ്ങളും തകർത്ത നിലയിൽ കണ്ടത്തിയത്. ഇതോടെ ടൗണിൽ നടന്ന അക്രമം പരപ്പനങ്ങാടിയെ മുൾമുനയിൽ നിറുത്തി.
തുടർന്ന് പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസിൻ്റെ നേതൃത്വത്തിൽ ശക്തമായ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അക്രമിയെ കണ്ടത്തിയത്.
അന്വേഷണത്തിൽ മനസിലായി. സി.സി.ടി വി പരിശോധിച്ചതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.
പരപ്പനങ്ങാടി ബീച്ചിലെ കോടാലി അൻവർ (50) ആണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുകയായിരുന്നു. ഇയാൾ മാനസിക രോഗിയാണന്നും, ഇത്തരം അക്രമ സ്വഭാവം സ്ഥിരമായി കാണിക്കുന്ന ആളാണന്നും കനറാ ബാങ്ക് അധികൃതരുടെ പരാതിയിൽ പോലീസ് കേസ്സെടുത്തു. ഇയാളെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല.