മകളുടെ വിവാഹം നടക്കാനിരിക്കെ പലഹാരം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു


താനൂർ: പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മകളുടെ വിവാഹത്തലേന്ന് മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം സൈനബ (44) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുക യായിരുന്നു. ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച നടത്താൻ തീരുമാനിച്ചി രുന്നെങ്കിലും പ്രത്യേക സാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ നിക്കാഹ് കർമം നടത്തി മറ്റു ചടങ്ങുകൾ മാറ്റിവെച്ചു.
പിതാവ്: പരേതനായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ ഉണ്ണീമ. ഭർത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്പൻ ഇസ്ഹാഖ്. മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്‌മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുനാസർ, അബ്ദുൽ ജലീൽ, ഫാത്തിമ, പരേതനായ അബ്ദുൽ കാദർ.