NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും; ഇതുവരെ തിരിച്ചറിയാനാകാത്തത് 74 മൃതദേഹങ്ങള്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സംസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി സൂക്ഷിച്ചിട്ടുള്ളത്.

കല്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഇതുവരെ 319 മൃതദേഹങ്ങളാണ് വയനാട് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയത്.

തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.

മൃതദേഹങ്ങളുടെ കൈമാറ്റം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടം ശ്രീധന്യ സുരേഷ് ഐഎഎസിനാണ്.

Leave a Reply

Your email address will not be published.