NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കമ്പ്യൂട്ടർ പ്രിൻ്ററിനുള്ളിലും ന്യൂട്ടല്ല ബോട്ടിലിലും സ്വർണക്കടത്ത് ; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 3 കോടിയുടെ 5 കിലോ സ്വർണം

1 min read

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി.  5 കേസുകളിലായി  കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും ന്യൂട്ടല്ല ബോട്ടിലിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29), വടകര  വില്ലിയാപ്പള്ളി സ്വദേശി താച്ചാർ കണ്ടിയിൽ അഫ്‌നാസിൽ (29) മലപ്പുറം തവനൂർ സ്വദേശി അബ്‌ദുൽ നിഷാറിൽ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈറിൽ (35),  എന്നിവരാണ് അറസ്റ്റിലായത്.

സമീപ കാലത്ത് ആരും ഉപയോഗിക്കാത്ത മാർഗമാണ് മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29) കണ്ടെത്തിയത്. കമ്പ്യൂട്ടർ പ്രിൻ്ററിന് ഉള്ളിൽ ദണ്ഡുകളുടെ രൂപത്തിലാണ് ആഷിഖ് സ്വർണം കടത്തിയത്. ജിദ്ദയിൽ നിന്നും ഷാർജ വഴി കരിപ്പൂരിൽ എത്തിയ ആഷിഖിൻ്റെ കമ്പ്യൂട്ടർ പ്രിൻ്റർ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് പിടിച്ചു വച്ചു. ബാഗ്ഗെജിന്റെ എക്സ് റേ പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

 

എന്നാല്‍ അത് തന്റെ സഹോദരൻ തന്നയച്ചതാണെന്നും അതിൽ സ്വർണ്ണമില്ലെന്നു തനിക്ക് ഉറപ്പാണെന്നും അതിനാൽ പ്രിൻറർ തുറന്നു പരിശോധിച്ച് കേടുവന്നാൽ പുതിയ പ്രിൻറർ നൽകേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് ആഷിഖ് തർക്കിച്ചു . ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിൻറർ അതിനാൽ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥർ വിശദ പരിശോധനക്കായി പിടിച്ചുവെക്കുകയുണ്ടായി.

 

അത്  തുറന്നു നടത്തിയ വിശദമായ പരിശോധനയിൽ ആണ് പ്രിന്റ്റിന്റെ പാർട്സായി വച്ചിരുന്ന 2 റോഡുകളിൽ ഉണ്ടായിരുന്ന സ്വർണം വിദഗ്ദരുടെ സഹായ ത്തോടെ കസ്റ്റoസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ 995 ഗ്രാം തങ്കത്തിനു വിപണിയിൽ 55 ലക്ഷം രൂപ വിലവരും. കള്ളക്കടത്തു സംഘം ആശിഖിനു 90000/- രൂപയാണ് പ്രതിഫലമായി വാഗ്ദാനം  ചെയ്തിരുന്നത്. സ്വർണക്കടത്തു സംഘത്തിന്റെ ഉപദേശപ്രകാരമാണ് നേരത്തെ ആഷിഖ് ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരൻ തന്നയച്ച കഥയെല്ലാം പറഞ്ഞ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചത്.

 

മറ്റൊരു കേസിൽ ഇന്നലെ വൈകുന്നേരം ദുബായിൽനിന്നും വന്ന എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽനിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത്ബെൽറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ  എയർ ഇന്ത്യ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്താനായിരുന്നു പദ്ധതിയെന്നാണ് സംശയം.

 

ന്യൂട്ടല്ല സ്പ്രെഡ് ജാറിന് ഉള്ളിൽ ആണ് വടകര  വില്ലിയാപ്പള്ളി സ്വദേശിയായ താച്ചാർ കണ്ടിയിൽ അഷ്റഫ് മകൻ അഫ്നാസ് (29) സ്വർണം കടത്താൻ ശ്രമിച്ചത്.  ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന അഫ്നാസ് ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിൽ കലർത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ  വിലയുള്ള 840.34 ഗ്രാം സ്വർണ മിശ്രിതം ഡി ആർ ഐ ഉദ്യോഗസ്ഥരും കസ്റ്റoസ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. കള്ളക്കടത്തുസംഘം അഫ്നസിന് 50,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം തവനൂർ സ്വദേശിയായ  ചെറുകാട്ടുവളപ്പിൽ സൈദാലി മകൻ അബ്ദുൽ നിഷാറിൽ (33) നിന്നും 1158 ഗ്രാം സ്വർണ്ണമിശ്രിതവും കൊടുവള്ളി  അവിലോറ സ്വദേശിയായ   പാറക്കൽ കാദർ മകൻ സുബൈറിൽ (35) നിന്നും 1283 ഗ്രാം സ്വർണ്ണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സുലുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തുസംഘം നിഷാറിന്  50,000 രൂപയും സുബൈറിനു 70,000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.