NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്; രണ്ടാഴ്ചക്കിടെ പിഴ ഈടാക്കിയത് 21,87,626 രൂപ

 

ചെമ്മാട് : നിരത്തുകളിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. നിരത്തുകളിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന ഉൾപ്പെടെ കർശനമാക്കി.

 

ജില്ല എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. കെ.കെ. സുരേഷ് കുമാറിൻറെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി, തിരൂർ, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മാർച്ച് ഒന്ന് മുതൽ പതിനഞ്ച് വരെ നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 712 പേർക്കെതിരെ 3,56,000 രൂപ പിഴഈടാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച് 12 പേരിൽ നിന്ന് 24000 രൂപയും, സീറ്റ് ബെൽറ്റ് ധരിക്കാത്ത 9 പേർ 4500 രൂപ, ലൈസൻസില്ലാതെ വാഹനമോടിച്ച 121 പേരിൽ 605000 രൂപ,

 

ഇരുചക്രവാഹനത്തിൽ മൂന്ന് പേരെ കയറ്റിയുള്ള 27 പേരിൽനിന്ന്  27000 രൂപ, ഇൻഷുറൻസ് ഇല്ലാത്ത 126 വാഹനങ്ങൾ 258000 രൂപ, ഫിറ്റ്നസ് ഇല്ലാത്ത 19 വാഹനങ്ങൾ 60000 രൂപ, കൂളിംഗ് ഫിലിം ഉപയോഗിച്ച 16 വാഹനങ്ങൾ 4000 രുപയും പിഴ ഈടാക്കി.

ആകെ 1373 കേസുകളിലായി 21,87,626 രൂപയാണ് ഈടാക്കിയത്. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്താതെ ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയും നടപടി സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published.