മൂന്നിയൂരിൽ വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു : പൊലീസ് കേസെടുത്തു.


തിരൂരങ്ങാടി: മൂന്നിയൂരിൽ വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു.
വെളിമുക്ക് കൂഫയിലാണ് വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെളിമുക്ക് കൂഫ സ്വദേശി പാറക്കാട്ട് ചെനത്തടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസയും കുടുംബവും താമസിക്കുന്ന വീടിന് നേരെയാണ് സ്‌ഫോടന വസ്തു എറിഞ്ഞത്.
ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറി മൂന്ന് തവണകളായിട്ടാണ് സ്‌ഫോടന വസ്തുക്കള്‍ എറിഞ്ഞത്.
സ്‌ഫോടനത്തില്‍ വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
സ്‌ഫോടക വസ്തു നിയമ പ്രകാരം 3,4(എ), ബി.എന്‍.എസ് 393(3), 324(4) എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബൈക്കിലെത്തിയ സംഘമാണ് സ്‌ഫോടന വസ്തുക്കൾ എറിഞ്ഞതെന്നാണ് സംശയിക്കുന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു,
സൈന്റിഫിക് ഫോറന്‍സിക് വിദഗ്തരും ഫോട്ടോഗ്രാഫേഴ്‌സും മറ്റും ഇന്ന് സ്ഥലം പരിശോധനക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.