പരപ്പനങ്ങാടിയിൽ 2.4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
1 min read

പരപ്പനങ്ങാടി: ബംഗാളിൽ നിന്നും വിൽപ്പനക്കായി എത്തിച്ച 2.4 കിലോഗ്രാം കഞ്ചാവുവായി യുവാവ് പരപ്പനങ്ങാടിയിൽ പോലീസിൻ്റെ പിടിയിലായി.
വേങ്ങരയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ ബിനോദ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി പരപ്പനങ്ങാടി ബസ് സ്റ്റാൻഡിനകത്തു വെച്ച് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു അരുൺ, ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഹീം, താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 2.4 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാസത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ജില്ലയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയായത്.
ഇയാൾ കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നു എന്നും ആർക്കൊക്കെ വിപണനം നടത്തുന്നതിന് വേണ്ടിയാണ് കൊണ്ടുവന്നത് എന്നും മറ്റുമുള്ള കാര്യങ്ങളും അന്വേഷിച്ച് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളും മറ്റും റെയ്ഡ് നടത്തുന്ന കാര്യങ്ങളും പരിഗണനയിലുണ്ടെന്നും പോലീസ് അറിയിച്ചു.