ട്രെയിനിലെ തീവെപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന് സംശയം, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു


ഇന്നലെ രാത്രി ആലത്തൂരില്‍ വച്ച് കണ്ണൂര്‍ എക്‌സ്പ്രസിന് തീവച്ചതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. ഇയാളുടേതെന്ന് സംശയിക്കപ്പെടുന്ന ബാഗില്‍ നിന്നും കിട്ടിയ കടലാസുകളില്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലും ഉളള കുറിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണ്‍, കപ്പലണ്ടി മിഠായി, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുളള ലഘു ഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട എന്നീ വസ്തുക്കളാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ബാഗിലുണ്ടായിരുന്നത്.
പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷര്‍ട്ടും പാന്റ്‌സും ധരിച്ച് നില്‍ക്കുന്ന യുവാവ് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുന്നതും ബൈക്ക് വന്ന് നിന്നപ്പോള്‍ പിന്നില്‍ കയറിയിരുന്ന് പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അക്രമി മെലിഞ്ഞയാളാണെന്നും ചുവന്ന ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചിരുന്നതായി ട്രെയിനിലെ യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മാവോയിസ്റ്റ് ആക്രമണമാണോ എന്ന സംഭവം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. നേരത്തെ പ്രതിയുടെ രേഖാചിത്രവും പൊലീസ് തെയ്യാറാക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊർജ്ജിതമാക്കായിട്ടുണ്ട്.
ട്രെയിനില്‍ നടന്ന ആക്രമം കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്. അത് കൊണ്ടാണ് പ്രതിക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതും. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നുമറിയുന്നു.
ട്രെയിനില്‍ നടന്ന ആക്രമം കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്. അത് കൊണ്ടാണ് പ്രതിക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതും. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നുമറിയുന്നു.