പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരന് സ്ഥലമുടമയുടെ മർദനം


പെരിന്തൽമണ്ണ: പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കൂട്ടുകാരോടപ്പം കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചുവെന്നാണ് പരാതി.
പെരിന്തൽമണ്ണ ആലിപ്പറമ്പ് – വാഴയങ്ങടയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടികള്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് പോകുമ്പോഴായിരുന്നു മർദനം. തന്നെയും സുഹൃത്തുക്കളെയും സ്ഥലമുടമ മർദിച്ചെന്നാണ് കുട്ടിയുടെ മൊഴി. ഇയാൾ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു.
ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പെരിന്തല്‍മണ്ണ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടേയും മാതാപിതാക്കളുടെയു മൊഴി രേഖപ്പെടുത്തി.
മർദനത്തിൽ കാലിന്റെ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും ഒരു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.