മൂന്ന് വയസ്സുകാരനെ അമ്മ കൊന്നത് കാമുകനുമായുള്ള വിവാഹത്തിന് തടസ്സമാകാതിരിക്കാൻ.


പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മാതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ – ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത് കേസിൽ മാതാവ് ആസിയയെ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഈ കടുംകൈ ചെയ്തെതെന്ന് ആസിയ പോലീസിനോട് പറഞ്ഞു.
മാസങ്ങളായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേർപിരിഞ്ഞാണു കഴിയുന്നത്. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞതോടെ ആസിയ മറ്റൊരാളുമായി അടുപ്പത്തിലായി.
എന്നാൽ തനിക്ക് കുട്ടിയുള്ള വിവരം കാമുകനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയക്ക് കുട്ടിയുള്ള വിവരം ഇയാൾ അറിഞ്ഞതോടെ തർക്കമായതായി പോലീസ് പറയുന്നു. ഇതിന്റെ പേരിൽ കാമുകൻ തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുട്ടിയാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയാ യിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് സമയത്ത് സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുട കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെയാണ് ഉമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തെന്നാണ് ഉമ്മ പോലീസിന് നൽകിയ മൊഴി.
രാവിലെ കുട്ടി എഴുന്നേറ്റില്ലെന്നും അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന് മാറ്റി പറഞ്ഞു. ഇതോടെ പോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
അതേസമയം സംഭവത്തിൽ കൂടുതൽ ആരോപണവുമായി മരിച്ച കുട്ടിയുടെ വലിയുപ്പ രംഗത്തുവന്നു. കുട്ടിയുടെ മാതാവ് ഒറ്റക്കല്ല കൊലപാതകം നടത്തിയതെന്നാണ് വലിയുപ്പ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകളുണ്ട്. കുട്ടിയുടെ മാതാവ് ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്.
ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ഇബ്രാഹിം പറയുന്നു. പാലക്കാട് കസബ സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.